അരയത്തിനാൽ
ഇഞ്ചക്കാട്ട് കുടുംബത്തിലെ ഒൻപതാമത് ശാഖയാണ് അര യത്തിനാൽ, തെക്കുംകൂർ രാജാവിൻ്റെ സൈന്യത്തിലെ പ്രശസ്ത മായ ധീര സേവനത്തിന് ഇഞ്ചക്കാട്ട് കുടുംബത്തിലെ ഒരംഗത്തിന് തെക്കുംകൂർ രാജാവ് കല്‌പിച്ചുകൊടുത്ത ബഹുമതിയാണ് “അര ശൻ അകത്താൾ” (രാജാവിൻ്റെ വിശ്വസ്‌ത സേവകൻ) എന്ന സ്ഥാന പ്പേര്. ഇത് ലോപിച്ച് അരത്തിനാൽ എന്ന രൂപമുണ്ടായി അതിൽ നിന്നും വന്ന വ്യതിയാനമാണ് അരയത്തിനാൽ അങ്ങനെ രാജാവ് നൽകിയ പേര് കുടുംബപ്പേരായി മാറി
ഈരാറ്റുപേട്ട അടുത്ത് നെടും കീന്തിയിൽ താമസിച്ചിരുന്ന ഇഞ്ചക്കാട്ട് കൊച്ചിട്ടി ചെറിയാൻ്റെ മകൻ അരയത്തിനാൽ കുഞ്ഞു വർക്കി – കൊച്ചുമറിയം ദമ്പതികൾ വെയിൽകാണാം പാറയിൽ 1880 കളിൽ താമസമാക്കി. ഈ ദമ്പതികൾക്ക് പതിനൊന്ന് മക്കൾ. ഒൻപത് ആൺമക്കളും രണ്ട് പെൺമക്കളും. ഇവരുടെ സന്താനപര മ്പരകളാണ് ഇന്ന് അറിയപ്പെടുന്ന പ്രശസ്‌തമായ അരയത്തിനാൽ കുടുംബം, പണ്ഡിതനും ഗവേഷകനും ഗ്രന്ഥകാരനുമായിരുന്ന ഫാ തോമസ് അരയത്തിനാലിനൊടൊപ്പം അഞ്ച് വൈദികരും പത്ത് സന്യാസിനികളും ഈ കുടുംബത്തിൻ് സംഭാവനയാണ്.
1 കുര്യൻ, II ഔസേപ്പ്, III ഔസേപ്പ്, IV മിഖായേൽ, Vവർക്കി, VI തോമാച്ചൻ (ഫാ. തോമസ് അരയത്തിനാൽ), VII ചാക്കോ, VIII മത്തായി, IX ദേവസ്യാ എന്നിവരാണ് ആൺമക്കൾ. ഏലിക്കുട്ടി, മേരി എന്നിവർ പെൺമക്കളും ഏലിക്കുട്ടി ചെറുപ്പത്തിലേ മരിച്ചു. ഇളയ മകൾ മേരി FC സഭയിൽ ചേർന്ന് സന്യസ്‌തജീവിതം നയിച്ചു. 1999 ഒക്ടോബർ ഒന്നിന് മരിച്ചു. മണിയംകുന്ന് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.






















